2014 ഓഗസ്റ്റ് 18, തിങ്കളാഴ്‌ച
2014 ജൂലൈ 25, വെള്ളിയാഴ്‌ച
ഊർമ്മിള
പാരിൽ പ്രശസ്തമാം രാമായണത്തിൽ
പാടേ മറന്നൊരേടാണ് ഞാൻ
ലക്ഷ്മണപത്നി മിഥിലാപുത്രി.
സോദരസ്നേഹത്തിൻ മൂർത്തിയായ് ലക്ഷ്മണൻ
ജ്യേഷ്ഠനെ അനുഗമിക്കുന്നേരം
കൂടെ ഗമിക്കുവാൻ പതിതൻ അനുചരയാകുവാൻ
ഏറ്റം കൊതിച്ചവൾ, അനുമതി തന്നീല,,,,,,പതിവാക്കുകേട്ടു ഞാൻ പതിനാലുസംവത്സരം
അന്ത:പുരത്തിലിരുട്ടിൽ കഴിഞ്ഞവൾ
ധർമ്മമൂർത്തി ശ്രീരാമൻ സത്യസ്വരൂപൻ
പിതാവിൻ വാക്ക്‌പാലകൻ
സീത പതിവ്രത, പതിതൻ ദു:ഖ മാർഗെ
കൂടെ ചരിച്ചവൾ,
അടവി അയോദ്ധ്യയായ് നിനച്ചവൾ
ലക്ഷ്മണനോ ത്യാഗമൂർത്തി,
സോദരസ്നേഹത്തിൻ പ്രതീകസൂര്യൻ
ഭരതനും ശത്രുഘ്നനും,
ദശരഥനും കൌസല്യയും,
കൈകേയിയും സുമിത്രയും,
ഭക്തഹനുമാനും വാനരസേനയും
രാവണരാക്ഷസാദികളും
രാമായണത്തിന്നേടു പങ്കിട്ടവർ
ഊർമ്മിള ഞാൻ, അന്ത:പുരത്തിനകത്ത്....
നെടുവീർപ്പിനുള്ളിൽ.... സ്വയം മറന്നവൾ.
പാരിൽ പ്രശസ്തമാം രാമായണത്തിൽ
പാടേ മറന്നൊരേട്...............
2014 ജൂലൈ 4, വെള്ളിയാഴ്‌ച
2014 ജൂൺ 30, തിങ്കളാഴ്‌ച
2014 ജൂൺ 5, വ്യാഴാഴ്‌ച
കിളി
മനസ്സിൻ ചില്ലയിൽ
കൂടുകൂട്ടിയൊരെൻ കിളിയെ
പറിച്ചെടുത്തു നീ
ഉറക്കെ കരഞ്ഞു ഞാൻ
തളർന്നു വീണപ്പോൾ
മുഖം തിരിച്ചു നീ
നടന്നകന്നില്ലേ ?
ജയം നിനക്കെന്ന്
നിനച്ചുവോ വിധി
കിളിതൻ കൂടും
ഒരു പൊൻമുട്ടയും
ഇന്നുമുണ്ടെന്റെ
മനസ്സിൻ ചില്ലയിൽ
നാളെയൊരു പൊൻകിളി
എനിക്കായ് പാടും
നീയതു കേൾക്കാൻ
കാത്തിരിക്കുക
2014 മേയ് 30, വെള്ളിയാഴ്‌ച
2014 മേയ് 18, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





