"എൻ കൈ തട്ടിയുടഞ്ഞൊരീ-
കണ്ണാടിച്ചില്ലുകൾ
പെണ്ണേ ! നിൻ ചാരിത്ര്യത്തോടുപമിക്കട്ടെ ഞാൻ"

പരിഹസിച്ചു ചിരിച്ചവന്റെ
ഇടനെഞ്ചിലേക്കാഞ്ഞാഞ്ഞിറങ്ങി
പൊട്ടിച്ചിരിച്ചു ഞാൻ
മറുമൊഴി ചൊല്ലി:
"ചില്ലാണു ഞാൻ,
ഏറ്റം ഭംഗിയേറീടും ചില്ല് !
കാത്തു സൂക്ഷിക്കുകിൽ
എന്നെത്തന്നെ നൽകും,
എന്നിൽ നീ നിറഞ്ഞുനിൽക്കും
തട്ടിയുടയ്ക്കുകിലോ
കുത്തിയിറങ്ങും ഞാൻ
നിന്നിലവസാനശ്വാസം
നിലയ്ക്കുംവരെ"