2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഭ്രാന്ത്‌





ഭ്രാന്ത്‌ അറുപത്തിനാല്‌ തരമെന്ന്‌
മുത്തശ്ശന്റെ തത്വബോധം.....
അമ്മയെത്തല്ലുന്ന അഛന്‌ മദ്യഭ്രാന്ത്‌,
പിറുപിറുക്കുന്ന അമ്മയ്ക്ക്‌ പ്രാക്കൽഭ്രാന്ത്‌,
പെണ്ണുകെട്ടാത്ത ചേട്ടന്‌ കാമഭ്രാന്ത്‌,
ചെത്തി നടക്കുന്ന അനിയന്‌ ഫാഷൻഭ്രാന്ത്‌,
ഒളിച്ചുപോയ അനിയത്തിക്ക്‌ പ്രണയഭ്രാന്ത്‌,
തള്ളിപ്പറഞ്ഞ കാമുകിക്ക്‌ പണഭ്രാന്ത്‌,
കൂട്ടത്തിൽ ഭ്രാന്തില്ലാത്തവൻ ഞാൻ മാത്രം.
കാൽച്ചങ്ങലയ്ക്കരികിലെ വ്രണം
പൊട്ടിയൊഴുകിയ വേദനയിലും ഞാൻ ചിരിച്ചു
ഭ്രാന്തില്ലാത്ത ചിരി...., ഭ്രാന്തന്റേതല്ലാത്ത ചിരി.....

5 അഭിപ്രായങ്ങൾ:



  1. കവിത വായിച്ചു. ഒരുവേള ഞാൻ നാറാണത്തുഭ്രാന്തനെ ഓർത്തുപോയി. നല്ല്ല വരികൾ

    മറുപടിഇല്ലാതാക്കൂ
  2. നാട്ടഭ്രാന്ത് പിടിച്ച അല്ലെങ്കില്‍ പിടിപ്പിക്കുന്ന ഈ കാലത്ത്
    കുറച്ചെങ്കിലും ഭ്രാന്ത് ഇല്ലാതെ അല്ലെങ്കില്‍ ഭ്രാന്തനല്ലാതെ എങ്ങനെ ജീവിക്കാന്‍..
    ഇനി ഞാനും ഒന്ന് ചിരിക്കട്ടെ... ഭ്രാന്തന്റേതല്ലാത്ത ചിരി...

    മറുപടിഇല്ലാതാക്കൂ
  3. എനിക്കും നിങ്ങള്‍ക്കും കവിത ഭ്രാന്ത് .....

    മറുപടിഇല്ലാതാക്കൂ
  4. ഗ്രേറ്റ്..!
    വേറൊന്നും പറയാനില്ല..!!
    ഒത്തിരിയൊത്തിരി ആശംസകള്‍..!!

    മറുപടിഇല്ലാതാക്കൂ