2014, ജൂലൈ 25, വെള്ളിയാഴ്‌ച

ഊർമ്മിള




പാരിൽ പ്രശസ്തമാം രാമായണത്തിൽ
പാടേ മറന്നൊരേടാണ്‌ ഞാൻ
ലക്ഷ്മണപത്നി മിഥിലാപുത്രി.
സോദരസ്നേഹത്തിൻ മൂർത്തിയായ് ലക്ഷ്മണൻ
ജ്യേഷ്ഠനെ അനുഗമിക്കുന്നേരം
കൂടെ ഗമിക്കുവാൻ പതിതൻ അനുചരയാകുവാൻ
ഏറ്റം കൊതിച്ചവൾ, അനുമതി തന്നീല,,,,,,
പതിവാക്കുകേട്ടു ഞാൻ പതിനാലുസംവത്സരം
അന്ത:പുരത്തിലിരുട്ടിൽ കഴിഞ്ഞവൾ
ധർമ്മമൂർത്തി ശ്രീരാമൻ സത്യസ്വരൂപൻ
പിതാവിൻ വാക്ക്‌പാലകൻ
സീത പതിവ്രത, പതിതൻ ദു:ഖ മാർഗെ
കൂടെ ചരിച്ചവൾ,
അടവി അയോദ്ധ്യയായ് നിനച്ചവൾ
ലക്ഷ്മണനോ ത്യാഗമൂർത്തി, 
സോദരസ്നേഹത്തിൻ പ്രതീകസൂര്യൻ
ഭരതനും ശത്രുഘ്നനും, 
ദശരഥനും കൌസല്യയും,
കൈകേയിയും സുമിത്രയും, 
ഭക്തഹനുമാനും വാനരസേനയും
രാവണരാക്ഷസാദികളും
രാമായണത്തിന്നേടു പങ്കിട്ടവർ
ഊർമ്മിള ഞാൻ, അന്ത:പുരത്തിനകത്ത്‌....
നെടുവീർപ്പിനുള്ളിൽ.... സ്വയം മറന്നവൾ.
പാരിൽ പ്രശസ്തമാം രാമായണത്തിൽ
പാടേ മറന്നൊരേട്‌...............

4 അഭിപ്രായങ്ങൾ:

  1. നല്ല കവിത ,നബിതക്ക് അഭിനന്ദനങ്ങള്‍. പരിത്യക്തയായവള്‍ക്ക് വേണ്ടിയും ഒരു കവിത പിറന്നുവല്ലോ. സര്‍വ്വരും രാമായണം വായിക്കുന്ന ഈ കര്‍ക്കിടകത്തില്‍ ഊര്‍മിളക്കും ഒരു സ്ഥാനം കിട്ടട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. നല്ല കവിത. ഊര്‍മ്മിളാദുഃഖം അധികമാരും ഗണിക്കാറില്ല

    മറുപടിഇല്ലാതാക്കൂ
  3. നല്ല ആശയം..
    വരികളും നല്ലത്..

    മറുപടിഇല്ലാതാക്കൂ
  4. നിയതമായ ഒരു താളത്തിലെഴുതൂ നബിത. എഴുത്തച്ഛനെ ഉള്ളിലുൾക്കൊണ്ടുകൊണ്ട്

    മറുപടിഇല്ലാതാക്കൂ